Friday 19 December 2008

ഭാവം

ചിത്രകാരന്റെ വിരലില്‍ നിന്നും
വഴുതി വീഴുന്ന വരകളത്രയുംജീവന്റെ തുടിപ്പും ആഘോഷവുമാണ്
നിഴലും വെളിച്ചവും നിറങ്ങളോടു രമിക്കുമ്പോള്‍
ഇതള്‍ വിരിയുന്ന കഥാ തന്തുവിന്റെ
മാസ്മരമായ ആഘോഷം.
ജീവനിലെ രസങ്ങളും ഭാവങ്ങളും
അവിടെ ഓരോ കഥാപാത്രങ്ങളാകുന്നു
നീളുന്ന വരകളിലൂടെ അവ ചലിക്കുമ്പോള്‍
അടക്കം വന്ന വാക്കുകളില്‍
കഥയ്ക്ക് പൂര്‍ണ്ണത കൈവരുന്നു.

Sunday 7 December 2008

പുസ്തകം

വായിക്കുന്ന ഓരോ പുസ്തകവും
വായിക്കാനുള്ള അടുത്ത പുസ്തകത്തിനുള്ള പ്രേരണയാണ്

Wednesday 3 December 2008

സ്മ്രിതിഭ്രംശം

ദൂരെ നിന്നും കടല്‍ ഇരമ്പുന്നത് കേട്ടിട്ടില്ല?
മന്നസ്സു ചിലപ്പോള്‍ അത് പോലെ ആയിരിക്കുമത്രേ
മറ്റു ചിലപ്പോള്‍ രാത്രി തീരാറാകുമ്പോള്‍
പരത്തി ഒഴുക്കിയ നിലാവ് പോലെയും ആകുമത്രെ..
മീരാ.....
ഇയാളെ നീ കണ്ടിട്ടില്ലല്ലോ
ഇത് കല്‍ക്കത്ത സിയല്ധ സ്റ്റേഷനില്‍ സ്വയം ഭ്രാന്തനെന്നു പറഞ്ഞു പരിചയപ്പെടുത്തിയ നീലാദ്രി....
തലയ്ക്കുള്ളില്‍ ഉന്മാദത്തിന്റെ നേരിയ പുഴുക്കള്‍ പെരുകുമ്പൊഴാണത്രെ സ്മൃതി ഭ്രംശമുണ്ടാകുന്നത്
അവര്‍ ഒരേ സമയം കരച്ചിലായും
ചിരിയായും ഉണരാം
ഇസ്തിരി വെച്ചുടുത്ത കുപ്പായവും ആകാംക്ഷയുടെ നേരിയ മൂടുപടവും വലിച്ചൂരിയാല്‍ ഇയാളില്‍ കാണുന്ന പ്രമാദത്തിന്റെ നിഴലടയാളങ്ങള്‍ ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ എന്നിലെയും നിന്നിലെയും ഓരോ പരമാണുവിലും കാണാവുന്നത്‌ മാത്രമല്ലേ?

Saturday 29 November 2008

വഴി

യാത്രയിലെ ഓരോ വഴിയും ഓരോ തിരിച്ചറിവാണ്
ഒരിക്കല്‍ നടന്ന വഴിയില്‍
വീഴ്ത്തുന്ന പാദമുദ്രകള്‍ ഓരോന്നും
ഒരിക്കലും മായില്ലെന്ന തിരിച്ചറിവ്.....
ഒരേ വഴിയിലൂടിനി
തിരിച്ചു നടക്കില്ലെന്നുള്ള തിരിച്ചറിവ് ....

Thursday 20 November 2008

വിരുന്ന്

ഒരഴകിനു പൂവ് വിരുന്നൊരുക്കിയപ്പോള്‍

Saturday 8 November 2008

മുഖങ്ങള്‍

ഓരോ മഹാനഗരവും തിളങ്ങുന്ന മുഖങ്ങളുടെ
ഓരോ കെട്ടുകാഴ്ചയാണ്....!
മുഖങ്ങളിലോരോന്നിലും തെളിയുന്ന വര്‍ണ്ണങ്ങള്‍
ഒടുവില്‍ നഗരത്തിന്റെ തന്നെ മുഖമുദ്രയായി മാറുന്നു
ഇടക്കിടെ ചീഞ്ഞു പെയ്യുന്ന മഴ-
നനച്ച ഒരു ശൈത്യ സായാഹ്നം
ലണ്ടന്‍ മഹാനഗരത്തിലെ
തിരക്കൊഴിഞ്ഞ ചില തെരുവുകള്‍.....
വര്‍ണ്ണ കുടുംബത്തിലെ കടും കൂട്ടുകാരെ ഒഴിവാക്കി
ക്യാമറയുടെ ഒളി കണ്ണ്
കറുപ്പും വെളുപ്പും മാത്രം തിരഞ്ഞപ്പോള്‍
തെളിഞ്ഞ ഇരട്ട മുഖങ്ങളില്‍ ചിലവ

Saturday 1 November 2008

പരിഭാഷപ്പെടുത്താന്‍ മാറ്റിവെച്ചത്

ഒളിപ്പിക്കാന്‍ ഇടമില്ലാത്ത താളുകള്‍ അതിവേഗം മറഞ്ഞു പോകുമ്പോള്‍
പരിഭാഷപ്പെടുത്താന്‍ വേണ്ടി മറ്റൊരിക്കലേക്കായി മാറ്റി വെയ്ക്കപ്പെട്ട കാഴ്ചകളില്‍ ഒന്ന്.

Sunday 19 October 2008

പ്രതീക്ഷ

( 19 October, 2007 : ...............)
പ്രജ്ഞ, പിറവി, പ്രതീക്ഷ............
വീണ്ടുമൊരു ഒക്ടോബര്‍

Saturday 18 October 2008

ഭാഷ

തികട്ടി വരുന്ന വാക്കുകള്‍ക്കിടയില്‍
ഒളിപ്പിച്ചു വെച്ച ചിരിക്കിടയില്‍
ഭാഷ മറന്നു പോയല്ലോ...!!!

Saturday 5 July 2008

ഓര്‍മ്മ

അശാന്തമായ പകലുറക്കങ്ങളുടെ
പരുത്ത ഓര്‍മ്മത്തെറ്റുകള്‍്ക്ക്മീരാ,
ഇതു നിനക്ക്,
നിന്റെ മാത്രം അഹങ്കാരത്തിന്......!!!

Wednesday 4 June 2008

ഒരുക്കം

"നമ്മള് മിനിഞ്ഞാന്നു കളറ് കൊടുത്ത
നീളൂള്ള മീശക്കാരന്റെ പടൂല്ലെമീന പറയ്വാ അതവള്ടെ ദുബായിലൂള്ളകേശോമ്മാമനെ പോലെന്ടെന്നു
ആണോമ്മേ?
ഈ റിബ്ബണിന്റെ അറ്റത്തൂന്നുനൂലൊക്കെ ഇളകി വരുന്നൂല്ലോ
മായാവീന്റെ സ്റ്റിക്കര്‍ ഒട്ടിച്ച നീല പെന്‍സില്‍ ബോക്സില്ലേ?
കഴിഞ്ഞാഴ്ച സോമന്‍ മാമന്റെ കടേന്നു വാങിയത്ഓ ഈ അമ്മക്ക് ഒന്നും കാണൂല്ല,
അവിടല്ല, ആ മേശേന്റെ അടീല്‍മായ്ക്കണ റബ്ബര്‍ അതിലുണ്ടോന്നു നോക്കണേ
വാട്ടര്‍ ബോട്ടില്‍ ഞാനെടുത്തില്ല ട്ടോ
വണ്ടീടെ ഹോണ്‍ വീണ്ടും അടിക്കുന്നു
ഒന്നു വേഗം വര്വോ, അല്ലെങ്കിലും അമ്മ എങ്ങനാ
എപ്പഴും ലയ്റ്റാ!!!!!"

Tuesday 3 June 2008

ശക്തി

ചുകപ്പ്, പച്ച, കടും നീല, മഞ്ഞ,
നേരിയ പുള്ളികളുള്ള വയലറ്റ്........
നിറപ്പകര്‍്ച്ച തകർത്താടിയപ്പോള്‍
ആയുധമാഴ്ന്നിറങ്ങേണ്ടുന്ന മുഖം മറന്നു പോയ ശത്രുവിന്റെ മാത്രം
നിഴല്‍ എന്നും കറുപ്പായിരുന്നു.
സംഹാരം മാത്രം മനസ്സിലോര്‍ത്ത്ഒറ്റശ്വാസത്തില്‍ ചൊല്ലിത്തീര്‍ത്ത
'
ആദിത്യഹൃദയ'ത്തിനൊടുവില്‍്ശിവനും ശക്തിയും സന്നിവേശിക്കുമ്പോള്‍നിഴലിനും നിറമില്ലാതാകുന്നുപെയ്തു തീര്‍ന്ന മഴത്തുള്ളികള്‍ പോലെ !!!!

കാഴ്ച

കറുത്തും, വെളുത്തും പിന്നെ ഒളിഞ്ഞും, തെളിഞ്ഞുംകുളി്ര്‍്ക്കെ ചിരിച്ചും ഇടയ്ക്ക്പൊട്ടിക്കരഞ്ഞും
കൈനീട്ടി തൊടാന്‍, കാതോരമരികിലെക്കായ്
ഒരുമ്പിട്ടിറങ്ങിയ ആകാശത്തെ
തുറന്നു മാത്രം കിടക്കാന്‍ ആഗ്രഹിക്കുന്ന
ജാലകക്കാഴ്ചകള്‍
നന്മ തന്‍ വിരുന്നൊരുക്കി കാത്തിരിക്കുന്നു.

Friday 30 May 2008

ദിനാന്ത്യക്കുറിപ്പ്

"കണ്ണിന്റെ നക്ഷത്ര ജാലകത്തില്‍ കൂടി
ജന്മാന്തരങ്ങളെ കണ്ടു മൂർച്ഛിച്ചതും
 
എന്നോ കറുത്ത തിരശീല വീണതാം
ഉന്മാദനാടകരംഗ സ്മരണകള്‍
വര്‍ഷപാതങ്ങളില്‍ കുത്തിയൊലിച്ചു പോം അര്‍ത്ഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകള്‍

ഓരോ ചുവടിലും നഗ്നപാദങ്ങളില്‍
ആണിത്തുരുമ്പ് തറഞ്ഞു മുറിഞ്ഞു ഞാന്‍
ഓരോ വിരലിലും കാലചക്രം പാഞ്ഞുകേരിച്ചതഞ്ഞു; തൊടുമ്പോള്‍ പുളഞ്ഞു ഞാന്‍

ഇങ്ങസ്തമിക്കുന്നൂ സുര്യന്‍; പെരുവഴി
തീർന്നു, തിരിച്ചു നടക്കാം നമുക്കിനി"
-ചുള്ളിക്കാട്-

Thursday 29 May 2008

പതിര്

"അറിഞ്ഞതില്‍ പാതി പറയാതെ പോയിപറഞ്ഞതില്‍ പാതി പതിരായും പോയി
പകുതി ഹൃത്തിനാല്‍ പ്പോറുക്കുമ്പോള്‍് നിങ്ങള്‍പകുതി ഹൃത്തിനാല്‍ വെറുത്ത്കൊള്‍്ക
ഇതെന്റെ രക്തമാണിതെന്റെ
മാംസമാണെടുത്ത്കൊള്‍്ക"--ബാലചന്ദ്രന്‍ ചുള്ളിക്കാട്ട്--

Wednesday 28 May 2008

അഴക്‌

"രാവൊടുങ്ങാറായ് മെല്ലെ വറ്റിപ്പോം നിലാവൊളി
താഴുന്നിതരയാലിന്‍് വിറ്യ്ക്കുന്നിലകളില്‍്
നീയുഷസ്സാണോ സായംസ്സന്ധ്യയോ മായാമയീ
ഈയഴകനവദ്യം നിനക്കു സ്വന്തം"~ബാലാമണിയമ്മ~