Monday 25 October 2010

സൗന്ദര്യ ലഹരി

"ധനു:പൌഷ്പം മാര്‍വീ മധുകരമയീ പഞ്ചവിശിഖാ
വസന്തസ്സാമന്തോ മലയമാരുതായോധനരധഃ
തധാപ്യേകസ്സര്‍വ്വം  ഹിമഗിരി സുതേ! കാമപി കൃപാ-
മപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ"

ശങ്കരാചാര്യരുടെ 'സൗന്ദര്യ ലഹരി' യിലെ 'വിഷയ' വ്യാപ്തിക്കു ആശാന്റെ തര്‍ജ്ജമ ഇങ്ങനെ:

"ഒക്കെ പൂവാണ് വില്ലും, ശരമത് വെറുമ-
ഞ്ചാണു, വണ്ടാണ്‌ ഞാണും
തെക്കന്‍ കാറ്റാണ് തേരും, സുരഭിസമയമൊ-
ന്നാണ് കാണും സുഹൃത്തും
നിൽക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
നിന്‍ കടാക്ഷത്തിലേതോ
കയ്ക്കൊണ്ടും കൊണ്ടനംഗന്‍ ഭുവനമഖിലവും
നിന്ന് വെല്ലുന്നുവല്ലോ"

Thursday 21 October 2010

പുരുഷ വീര്യം

ഉണര്‍ന്നു അഗ്നി പോലെ ആളിപ്പടരുന്ന സ്ത്രീക്ക് മുന്‍പില്‍ ഒരു പുരുഷനും ശക്തനല്ല!

ക്ളിയോപാട്ര അങ്ങനെ ആയിരുന്നു. സീസറെയും ആന്റണിയെയും തന്റെ ശയന മുറിയില്‍ മുട്ടുകാലില്‍ ഇഴയിച്ചവള്‍ , ഒരു രാജ്യത്തിന്റെ സിംഹാസനം കയ്യാണ്ടവൾ, തന്നെ മോഹിച്ച പ്രഭുക്കന്മാരെ വെല്ലുവിളിച്ചവള്‍
"ഒരു രാത്രി നിങ്ങൾക്ക് വേണ്ടി ചെലവിടാം, നിങ്ങളെ നൂറു പേരെയും ഒരുമിച്ചു തൃപ്തിപ്പെടുത്താം - പക്ഷെ വ്യവസ്ഥകള്‍ ഉണ്ട്. കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന മേശകളുടെ മുകളില്‍ നൂറു പേരും നഗ്നരായി നിരന്നു നില്‍ക്കണം."

പ്രഭുക്കന്മാര്‍ക്ക് സമ്മതം.

പ്രഭുക്കന്മാര്‍ നിരന്നു നിന്ന ഹാളിലേക്ക് ക്ളിയോപാട്ര സര്‍വാഭരണ വിഭൂഷിതയായി നടന്നെത്തി, വെഞ്ചാമരം വീശി തോഴിമാരും.

ക്ളിയോപാട്ര ആഭരണങ്ങളും വസ്ത്രങ്ങളും ഒന്നൊന്നായി അഴിച്ചു നഗ്നയായി. അവള്‍ അവരുടെ അടുത്തേക്ക് നടന്നടുത്തു. പ്രഭുക്കന്മാര്‍ പ്രകമ്പിതരായി. നൂറു പേരുടെയും വീര്യം കെടുത്താന്‍ ക്ളിയോപാട്രക്ക് നൂറു മിനുറ്റ് കഷ്ടിച്ചേ വേണ്ടി വന്നുള്ളൂ.

അപമാനിക്കപ്പെട്ട ദുര്‍ബലരായ പ്രഭുക്കന്മാര്‍ പ്രതികാരം ചെയ്തു. സര്‍പ്പത്തെ കൊണ്ട് കൊത്തി മരിച്ച ക്ളിയോപാട്രയുടെ മൃതദേഹം അന്നത്തെ ആചാര പ്രകാരം മൂന്നു ദിവസം അവര്‍ കാത്തു സൂക്ഷിച്ചു. ആ മൂന്നു ദിവസവും ആ മൃതദേഹത്തെ അവര്‍ മാറി മാറി പ്രാപിച്ചു. ശവത്തെ പ്രാപിച്ച് അവര്‍ തൃപ്തിയടഞ്ഞു. തങ്ങളുടെ ശക്തി തെളിയിച്ചു.

അശക്തനായ പുരുഷന്റെ വിചിത്രമായ ചരിത്രം!

Saturday 9 October 2010

എന്റെ ചരിത്രം

"ഇതാ കിരീടം
നാം കീഴടങ്ങിയിരിക്കുന്നു
യശ പ്രാര്‍ഥിയല്ലാത്ത ഒരുവന്
ഇതല്ലാതെ മറ്റൊന്നിനുമാവില്ല
ഒരു തിരി കത്തി വെച്ച് പോകുന്നു
വെടി മരുന്നുപുരയുടെ താക്കോല്‍
ഞാന്‍ സൂക്ഷിക്കും

ഒരശ്വം പോലും ഇല്ലാത്ത
യാത്ര
നിന്റെ സൂര്യ രഥം
ഞാന്‍ വരും വരെ തകരരുത്
പതനങ്ങളെനിക്ക് കാണണം .

നിന്റെ രാജ്ഞി
ഗണികയാകുമെന്നും
കിരീടം ഭിക്ഷാപാത്രമാകുമെന്നു
പ്രവാചകന്‍

വിഷം പുരട്ടിയ വാളു കൊണ്ട്
നീ നടത്തിയ പോരാട്ടം
ഞാനറിഞ്ഞു

ഞാന്‍ തീയില്‍ നിന്നൊരു തിരി
വെടിമരുന്നുപുരയിലേക്കെറിയും
നീ
യുദ്ധഭൂമിയില്‍
പോരാളികളുടെ ചാരത്തില്‍
ചെന്തെങ്ങുകള്‍ നടുക

എന്റെ മുതുകിലാണ് മുറിവ്
ഞാന്‍ പരിച തെറിച്ചു പോയ
പരാജിതന്‍
എനിക്കുമുണ്ടൊരു
ചരിത്രം...!!!"

-- 'മുതുകിലാണ് മുറിവ്' : കടമ്മനിട്ട --